Tuesday, September 21, 2010

ആരോപണം അടിസ്ഥാന രഹിതം 

Jabber said: 'അതുകൊണ്ടാണല്ലോ തങ്ങള്‍ ഒരു കൊല്ലം അല്ലാഹുവിനെ ആരാധിക്കാം പിന്നെ ഒരു മാസം ലാത്തയെ ആരാധിക്കാം എന്നും ആ പരീക്ഷണത്തില്‍ ലാത്ത മിഥ്യയും അല്ലാഹു മാത്രം സത്യവുമാണെന്നു ബോധ്യപ്പെടട്ടെ എന്ന നിലപാടവര്‍ സ്വീകരിച്ചത്. എന്തേ പരീക്ഷണത്തിലൂടെ അവര്‍ക്കതു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്? 
ലാത്തയും അല്ലാഹുവുമൊക്കെ ഒരേ നിലവാരമുള്ള അന്ധവിശ്വാസം തന്നെ !'
….
Alikoya Said: '
ദൈവങ്ങള്‍ക്ക് എന്ത് നിലവാരമാണ്‌ അവര്‍ കല്‍പ്പിച്ചൈരുന്ന്തെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന, അവരുടെ വാക്ക് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: 1. 'ഇവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത്. (39/3)
2. "
ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാകുന്നു." (10/18)
ഹജ്ജ് വേളയില്‍ അവര്‍ ചൊല്ലിയിരുന്ന മന്ത്രത്തില്‍ നിന്ന്: 'ആ ദൈവങ്ങളുടെ ഉടമസ്ഥതയിലുള്ളതിന്‍റെയും സാക്ഷാല്‍ ഉടമസ്ഥന്‍ നീയാണെന്നാണ്‌' അവര്‍ അല്ലാഹുവിനോട് പറഞ്ഞിരുന്നത്. നീയാണ്‌ (അല്ലാഹു) ഞങ്ങളുടെ ലക്‌ഷ്യമെന്നും പറഞ്ഞിരുന്നു. ഇതൊക്കെ പറയുനവര്‍ക്ക് ആശയപരമായി ഇസ്‌ലാമിന്‍റെ ഏക ദൈവ സങ്കല്‍പ്പത്തെ നേരിടാന്‍ കഴിഞ്ഞിരുന്നുവെന്ന് വാദിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി തന്നെ വേണം. ഇസ്‌ലാം വിരോധം വല്ലാതെ തലക്ക് പിടിച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കുമായിരിക്കും.
(
ആത്മീയമായി താഴ്ന്ന നിലവാരത്തിലുള്ളര്‍ക്കാണ്‌ വിഗ്രഹ സങ്കല്‍പ്പമെന്നും ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ വിഗ്രഹാരാധന നടത്താറില്ലെന്നുമുള്ള ഹൈന്ദവ കാഴ്ചപ്പാട് ഇതോട് ചേര്‍ത്ത് വായിക്കുക.)'

അല്ലാഹുവിനോട് ജബ്ബാറിന്ന് മതിപ്പില്ലായിരിക്കാം. പക്ഷെ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്ക് അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ജബ്ബാര്‍ അദ്ദേഹത്തിന്‍റെ, തെളിവില്ലാത്ത, അസത്യ വാദം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ എല്ലാ 'ദൈവ'ങ്ങളെയും തുല്യമായി കണക്കാക്കി എന്നതിന്ന് തെളിവ് സമര്‍പ്പിക്കുക. സംവാദത്തില്‍ വാദമല്ല; തെളിവാണ്‌ പ്രധാനം. 
പ്രവാചകനെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. മുശ്‌രികുകള്‍ക്ക് വേണമെങ്കില്‍ അതാകാമായിരുന്നു. വരുടെ അഡ്വൈസറായി അന്ന് ജബ്ബാര്‍ ഇല്ലാതെ പോയത് മഹാ കഷ്ടമായിപ്പോയി.

(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him. (Vahidi)

അവരുടെ പരീക്ഷണ വാദത്തിന്ന് പ്രവാചകന്‍ മറുപടി പറഞ്ഞില്ലെന്ന് ജബ്ബാറിന്‍റെ വാദം കള്ളമാണ്‌. ഇതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി: He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him. (Vahidi)

പ്രവാചകന്‍ ഒന്നാം നാള്‍ പ്രഖ്യാപിച്ച അതേ സത്യത്തില്‍ അദ്ദേഹം അവസാന നാള്‍ വരെ ഉറച്ചു നിന്നു. ഇത്തര പരീക്ഷണപ്രഹസനങ്ങളില്‍ ചെന്ന് വീണില്ല. മാത്രമല്ല; പലതവണ ശത്രുക്കള്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചു നോക്കി. അവര്‍ പറഞ്ഞു: നിനക്ക് ധനമോഹമാണുള്ളതെങ്കില്‍ നിനക്ക് ഞങ്ങള്‍ ധനം നല്‍കാം. അറേബ്യയിലെ ഏറ്റവും വലിയ പണക്കാരനാക്കാം. അധികാരമാണ്‌ നിനക്ക് വേണ്ടതെങ്കില്‍ അധികാരം ഞങ്ങള്‍ നിനക്ക് നല്‍കാം. പിന്നെ നിന്നോട് ചോദിക്കാതെ ഞങ്ങളൊന്നും ചെയ്യില്ല. സ്ത്രീകളെയാണ്‌ നിനക്ക് വേണ്ടതെങ്കില്‍ നിനക്ക് ആവശ്യമുള്ള ഏറ്റവും നല്ല സ്ത്രീകളെ ഞങ്ങള്‍ നല്‍കാം. പക്ഷെ ഇവയിലൊന്നും അദ്ദേഹം വീണ്‌ പോയില്ല. അല്ലാഹു നിയോഗിച്ച ഒരു പ്രവാചകന്‍ ഇത്തരം ദൌര്‍ബല്യങ്ങള്‍ക്കടിമയാകാവതല്ലല്ലോ. 

ഇങ്ങനെ പലപ്പോഴും പലതും പറഞ്ഞു പ്രലോഭിപ്പിച്ചിരുന്നു. അവര്‍ക്കാസാദ്ധ്യമായ ഒരു കാര്യം ചൂണ്ടിക്കാണിച്ച് അത് ചെയ്താല്‍ പോലും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചു, അതിങ്ങനെ: 'എന്‍റെ ഒരു കൈയില്‍ സൂര്യനെയും മറു കൈയില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും ഞാന്‍ പിന്‍മാറുകയില്ല. ഒന്നുകില്‍ എന്‍റെ ദൌത്യം പൂര്‍ത്തീകരിക്കും, അല്ലെങ്കില്‍ ഈ ലക്‌ഷ്യത്തിന്നായുള്ള ശ്രമത്തില്‍ ഞാന്‍ മരിക്കും.' പക്ഷെ പിന്‍മാറുന്ന പ്രശ്നമില്ല. ഈ നിശ്ചയ ദാര്‍ഢ്യം ആദര്‍ശ ധീരനായ ഒരു പ്രവാചകന്ന് ചേര്‍ന്നത് തന്നെ.
കെ.കെ. ആലിക്കോയ  

No comments:

Post a Comment