Friday, September 17, 2010

ഇസ്‌ലാം പ്രചരിച്ചത് ....

ഇസ്‌ലാം പ്രചരിച്ചത് ....
(യുക്തിവാദി നേതാവ് ഇ.എ. ജബ്ബാറിന്‍റെ 'സംവാദം' ബ്ലോഗില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അക്രമത്തിലൂടെയോ?" എന്ന് ശീര്‍ഷകത്തില്‍. ആ ചര്‍ച്ചയില്‍ എഴുതിയതാണ്‌ ഈ കുറിപ്പുകള്‍.) 

From the quotation by Jabbar: 
1. “Those who wished to leave with the Jews did leave, and those who wished to embrace Islam embraced Islam”
.........................
2. This verse was revealed about a man of the Helpers who had a black boy called Subayh whom he used to coerce to become Muslim”
....................
3. These traders converted to Christianity and then left Medina. Abu'l-Husayn informed the Messenger of Allah, Allah bless him and give him peace, of what had happened. He asked him to summon his two sons. But then Allah, exalted is He, revealed (There is no compulsion in religion…).
 
.............
മുസ്‌ലിംകളില്‍ ചിലര്‍ ചില അവിശ്വാസികളെ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് അരുതെന്ന് പറയാന്‍ വേണ്ടി അവതരിച്ച സുക്തമാണ്‌ 2/256. ഇതായിരുന്നുവല്ലോ എന്‍റെ വാദം. താങ്കള്‍ വാഹിദിയില്‍ നിന്ന് ഉദ്ധരിച്ചതില്‍ എന്‍റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണുള്ളത്. അതായത് ആരെയും മത പരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു കൂടാ എന്ന് തന്നെ. അബ്ദുല്ലാ യൂസുഫ് അലി ഇതിന്‍റെ കാരണം വിശദീകരിക്കുന്നുണ്ട്: compulsion is incompatible with religion: because (1) religion depends upon faith and will, and these would be meaningless if induced by force….. 
മൌലാനാ മൌദൂദി: "വാക്യത്തിന്‍റെ താല്പര്യമിതാണ്‌: ഇസ്‌ലാമാകുന്ന ആദര്‍ശപരവും ധാര്‍മ്മികവും കര്‍മ്മപരവുമായ ഈ വ്യവസ്ഥ ആരുടേയും മേല്‍ ബലാല്‍ക്കാരം അടിച്ചേല്‍പ്പിക്കാവതല്ല. ഇത് ഒരാളുടെ തലയില്‍ നിര്‍ബന്ധ പൂര്‍വ്വം വെച്ച് കെട്ടാവുന്ന ഒരു വസ്തുവേ അല്ല".(തഫ്ഹീമുല്‍ ഖുര്‍ആന്‍)

ഈ സൂക്തം അവതരിച്ചത് യുദ്ധം നിര്‍ബന്ധമാകുന്നതിന്നോ യുദ്ധം ആരംഭിക്കുന്നതിന്നോ മുമ്പല്ല. ബദ്‌റും ഉഹ്ദും കഴിഞ്ഞതിന്ന് ശേഷമാണ്‌. ബനു നദീറിനെ പുരത്താക്കിയത് അതിന്ന് ശേഷമാണല്ലോ. വാഹിദിയില്‍ നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗം ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കുക. ഖുര്‍ആനിനെതിരില്‍ താങ്കള്‍ പറഞ്ഞതൊന്നും ശരിയല്ലെന്ന് അപ്പോള്‍ ബോധ്യമാകും. 

ഇത് അന്‍സാരികളെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന ജബ്ബാറിന്‍റെ നിരീക്ഷണം മഹാ അബദ്ധമാണ്‌. കാരണം, അന്‍സാറുകള്‍ (സഹായികള്‍) അമുസ്‌ലിംകളായിരുന്നില്ല; മുസ്‌ലിംകളായിരുന്നു. എന്നിരിക്കെ, നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിക്കുന്നതിലൂടെ അവരെ എങ്ങനെയാണ്‌ സുഖിപ്പിക്കുക? നിര്‍ബന്ധിച്ച് ചിലരെ മതം മാറ്റാന്‍ അന്‍സാറുകള്‍ ശ്രമിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും!
……
മക്കയില്‍ ആയിരിക്കെ തന്നെ നബിക്ക് മക്കയിലും മദീനയിലും അനുയായികളുണ്ടായിട്ടുണ്ട്. മക്കയില്‍ നിന്നുള്ള അനുയായികളെയും കൊണ്ടാണ്‌ നബി മദീനയിലേക്ക് പലായനം ചെയ്തത്. മദീനയില്‍ നിന്നുള്ള അനുയായികളാണ്‌ നബിയെയും കൂടെ പലായനം ചെയ്തവരെയും അവിടെ സ്വീകരിച്ചത്. 
ഏറ്റവും ചുരുങ്ങിയത്, മദീനയില്‍ ഒരു നഗരരാഷ്ട്രം സ്ഥാപിക്കാന്‍ മാത്രമുള്ള ആളുകളെയെങ്കിലും ഒരു യുദ്ധവും നിര്‍ബന്ധം ചെലുത്തലും കൂടാതെ തന്നെ നബിക്ക് കിട്ടിയിട്ടുണ്ടായിരുന്നു എന്ന് സമ്മതിക്കാതിരിക്കാന്‍ താങ്കള്‍ക്ക് യാതൊരു ന്യായവുമില്ല. ഇസ്‌ലാം വിരോധം താങ്കളുടെ മനസ്സിനെ അന്ധമാക്കിയിട്ടില്ലെങ്കില്‍ ഇത് താങ്കള്‍ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
………..
മക്കയില്‍ നബിയ്ക്ക് കുറച്ചു മാത്രമേ അനുയായികളുണ്ടായിരുന്നുള്ളു. കാരണം അവര്‍ക്ക് വേദം, പ്രവാചകത്വം ഇതൊന്നും വലിയ പിടിപാടുള്ള കാര്യങ്ങളായിരുന്നില്ല. എന്നാല്‍ മദീനയിലെ സ്ഥിതി വ്യത്യസ്ഥമായിരുനു. അവര്‍ക്ക് യഹൂദന്‍മാരില്‍ നിന്ന് വേദം, പ്രവാചകന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളൊക്കെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന് അവരുടെ വേദത്തിലുണ്ടെന്ന കാര്യവും മദീനയിലെ അയഹൂദര്‍ക്കും അറിയാമായിരുന്നു. അതാണ്‌ അവിടെ കൂടുതല്‍ ആളുകളെ കിട്ടാന്‍ കാരണം. അല്ലാതെ ജബ്ബാര്‍ പറയുമ്പോലെ മദീനാ വാസികള്‍ 'പ്രാകൃതരായിരുന്നത് കൊണ്ട്' അവര്‍ മുഹമ്മദ് നബിയെ സ്വീകരിച്ചതല്ല. മുഹമ്മദ് നബി സംസാരിച്ച വിഷയം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചു; മക്കക്കാര്‍ക്കത് സാധിച്ചില്ല. അതാണ്‌ രണ്ടും തമ്മിലുള്ള വ്യത്യാസം.

No comments:

Post a Comment